Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Edited by: IMAlive Editorial Team of Doctors
ഒരു വർഷത്തിന് ശേഷം വീണ്ടും സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച വാർത്തകളാണ് പുറത്ത് വരുന്നത്. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു രോഗമാണിത്. വേണ്ട മുൻകരുതലുകൾ സ്വീകരിച്ചാൽ നിപയെ പേടിക്കേണ്ടതില്ലെന്നാണ് ആരോഗ്യവിഭാഗം ചൂണ്ടിക്കാട്ടുന്നത്.
രോഗലക്ഷണങ്ങൾ
പനി, തലവേദന, തലകറക്കം, കാഴ്ച മങ്ങൽ, ശ്വാസതടസ്സം, സ്വഭാവ വ്യത്യാസം, അപസ്മാരം, ബോധക്ഷയം, കടുത്ത ചുമ, വയറുവേദന , മനംപിരട്ടൽ, ഛർദ്ദി, ക്ഷീണം. രോഗലക്ഷണം ആരംഭിച്ച് ദിവസങ്ങൾക്കകം രോഗി 'കോമ'യിലാകാം. മസ്തിഷ്‌ക വീക്കത്തിനും സാധ്യത
രോഗനിർണയം
തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്‌പൈനൽ ഫ്‌ളൂയിഡ് എന്നിവയിൽ നിന്ന് വൈറസിനെ കണ്ടെത്താം. എലൈസ പരിശോധനയും പ്രായോഗികമാണ്.
പ്രതിരോധമാർഗ്ഗങ്ങൾ
1.കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക
2.രോഗിയിൽ നിന്ന് ഒരു മീറ്ററെങ്കിലും അകലം പാലിക്കുക
3.വൃക്തിശുചിത്വവും ,പരിസരശൂചിത്വവും പാലിക്കൂക
4.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം പൊത്തുക.
5.തിളപ്പിച്ചാറിയ വെള്ളം കുടിക്കുക
6.പഴങ്ങൾ നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം ഭക്ഷിക്കുക
7.വവ്വാലുകൾ കടിച്ച പഴങ്ങൾ, അവയുടെ വിസർജ്ജ്യം കലർന്ന വെള്ളം, തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന കള്ള് തുടങ്ങിയവ ഒഴിവാക്കുക.
8.രോഗികളുടെ വസ്തുക്കൾ മറ്റുള്ളവർ ഉപയോഗിക്കരുത്.
9.രോഗലക്ഷണങ്ങളുമായി യാത്ര ചെയ്യരുത്.
10.അനാവശ്യമായ ആശുപത്രി സന്ദർശനം ഒഴിവാക്കുക.
11.പനി ബാധിച്ച് ആശുപത്രിയിൽ പോകുന്നവർ മാസ്‌ക് ധരിക്കാൻ ശ്രദ്ധിക്കണം.
The initial tests of a 23-year-old youth admitted to a hospital in Ernakulam tested positive for Nipah virus