Posted By
ഹെൽത്ത് ന്യൂസ്
2018ൽ ലോകത്തെ സ്വാധീനിച്ച 25 കൗമാരക്കാരുടെ പട്ടിക ടൈംസ് മാഗസിൻ പ്രസിദ്ധീകരിച്ചപ്പോൾ അതിൽ ഇന്ത്യൻ വംശജരായ മൂന്നുപേരും ഉള്‍പ്പെട്ടു. അവർക്ക് ഈ അംഗീകാരം ലഭിച്ചത് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനത്തിനാണെന്നത് ഇതിന്റെ പ്രസക്തി വർധിപ്പിക്കുന്നു. ഇൻഡ്യൻ- അമേരിക്കൻ വിദ്യാർഥികളായ കാവ്യ കൊപ്പരപ്പ്, റിഷാബ് ജയിൻ, ബ്രിട്ടീഷ് ഇന്ത്യൻ വിദ്യാർഥി ആമിക ജോർജ് എന്നിവരാണ് ടൈംസിന്റെ പട്ടികയിൽ ഇടംപിടിച്ചത്. സ്വന്തം പ്രവർത്തനങ്ങളിലൂടെ ലോകമെമ്പാടുമുള്ള കൗമാരക്കാർക്ക് പ്രചോദനമാകും വിധം ശ്രദ്ധേയമായ നേട്ടം കൈവരിക്കുന്നവരെയാണ് ടൈംസ് മാഗസിൻ ഈ പട്ടികയിലൂടെ അംഗീകരിക്കുന്നത്.
തലച്ചോറിൽ അർബുദം ബാധിച്ചവരുടെ കോശകലകളുടെ സ്ലൈഡുകൾ സ്‌കാൻ ചെയ്യാൻ പറ്റുന്ന കംപ്യൂട്ടർ സംവിധാനമാണ് ഹാർവാർഡ് സർവ്വകലാശാലയിൽ പഠിക്കുന്ന കാവ്യ കൊപ്പരപ്പ് വികസിപ്പിച്ചത്. ആഴത്തിലുള്ള പഠനം സാധ്യമാകുന്ന ഈ സംവിധാനം വഴി ചെയ്ത് സാന്ദ്രത, നിറം, ഘടന, കോശവിന്യാസം തുടങ്ങിയവ കണ്ടെത്താനാകും. ഇത് ഓരോ രോഗിയിലും ഓരോ തരത്തിലായിരിക്കുമെന്നതിനാൽ ഈ സംവിധാനത്തിന് പ്രസക്തി ഏറെയാണ്. ഗ്ലിയോബ്ലാസ്‌റ്റോമ എന്ന ഗുരുതരമായ മസ്തിഷ്‌കാർബുദം ബാധിച്ചവർ കഴിഞ്ഞ 30 വർഷമായി മെച്ചപ്പെടാത്തതിന്റെ കാരണത്തെപ്പറ്റിയുള്ള അന്വേഷണമാണ് കാവ്യയെ ഈ കണ്ടെത്തലിൽ എത്തിച്ചത്. ഓരോരുത്തർക്കും അനുയോജ്യമായ തെറാപ്പികൾ വികസിപ്പിക്കുകയാണ് കാവ്യയുടെ ലക്ഷ്യമെന്ന് ടൈം മാഗസിൻ പറയുന്നു.
'ദരിദ്ര ആർത്തവം' അവസാനിപ്പിക്കുന്നതിന് നയരൂപകർത്താക്കളെ പ്രേരിപ്പിച്ചതാണ് ആമിക ജോർജിന് അംഗീകാരം നേടിക്കൊടുത്തത്. ആർത്തവ സമയത്ത് അതുമായി ബന്ധപ്പെട്ട ഉൽപന്നങ്ങൾ വാങ്ങാൻ കഴിവില്ലാത്തവർക്ക് അത് വിതരണം ചെയ്യാനായി പണം ലഭ്യമാക്കിക്കൊണ്ടാണ് ആമിക അധികൃതരുടെ ശ്രദ്ധ ഇതിലേക്കെത്തിച്ചത്. ആർത്തവ സമയത്ത് ഉപയോഗിക്കേണ്ട സാനിട്ടറി പാഡുകൾ പോലുള്ള വസ്തുക്കൾ വാങ്ങാൻ പണിമില്ലാത്തതിനാൽ ബ്രിട്ടനിലെ ധാരാളം പെൺകുട്ടികൾ ആർത്തവ സമയത്ത് സ്‌കൂളിൽ എത്താറില്ലെന്ന് ആമിക പറയുന്നു. ഇത് അധികൃതർക്കും അറിയാമെങ്കിലും പരിഹാരം കണ്ടെത്താൻ ആർക്കും സാധിച്ചിരുന്നില്ല. ഇതേതുടർന്ന് #FreePeriods എന്ന പേരിൽ ഹാഷ്ടാഗ് ക്യാംപെയ്ൻ തുടങ്ങിയ ആമിക രണ്ടു ലക്ഷത്തോളം ഒപ്പുകൾ ശേഖരിച്ചത് ദാരിദ്ര്യ ആർത്തവങ്ങൾ ഇല്ലാതാക്കാൻ സഹായകമായി. ബ്രിട്ടനിലെ ഒരു ഡസനോളം നയരൂപകർത്താക്കൾ ആമികയ്ക്ക് പിന്തുണയുമായെത്തിയതോടെ ചരിത്രത്തിലാദ്യമായി ഇതിനുവേണ്ടി പണം നീക്കിവയ്ക്കാൻ സർക്കാർ തയ്യാറാകുകയായിരുന്നു.
പാൻക്രിയാറ്റിക് ക്യാൻസറിനെ ഭേദപ്പെടുത്താനുതകുന്ന അൽഗൊരിതം വികസിപ്പിച്ചതാണ് എട്ടാം ഗ്രേഡുകാരനായ റിഷാബിന് പട്ടികയിൽ ഇടം നേടിക്കൊടുത്തത്.
Three Indian-origin students have been named among the 25 most influential teens of 2018 by Time magazine for making a mark across numerous fields.